ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക് ജുഡീഷ്യല്‍ കമ്മിഷന് മാര്‍ച്ച് പന്ത്രണ്ടിന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്ക് അറിയിച്ചു. പാക് ജുഡീഷ്യല്‍ കമ്മിഷന് ഈ മാസം രാജ്യത്ത് എത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നു സംശയിക്കുന്ന ഏഴു ഭീകരര്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിനാണു കമ്മിഷന് ഇന്ത്യയിലെത്തുന്നത്. വിവിധ കാരണങ്ങളെത്തുടര്ന്നു കമ്മിഷന്റെ സന്ദര്‍ശനം നീണ്ടു പോകുകയായിരുന്നു.
2008 നവംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണു കൊല്ലപ്പെട്ടത്. ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സക്കിയൂര്‍ റഹ്മാന് ലഖ് വി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണു പാക്കിസ്ഥാന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: