കണ്ണൂര്‍: അടിയന്തരാവസ്ഥയുടെ കരാളരാത്രികളുടെ ഓര്മ പുതുക്കി അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍ അടിയന്തരാവസ്ഥയുടെ നാല്പത്തിയൊന്നാം വാര്‍ഷികാചരണവും പീഡിത സംഗമവും നടന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുത്ത സമരസേനാനികളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ആര്.മോഹന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ മറവില്‍ അഡ്വാനി, വാജ്പെയ് തുടങ്ങിയ ദേശീയ നേതാക്കന്മാരെ ജയിലിലടച്ചത് അവര്‍ സമരത്തില്‍ പങ്കെടുത്തത് കൊണ്ട് മാത്രമായിരുന്നില്ല. തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കുന്നതിന് വേണ്ടിയായിരുന്നു. അയിയന്തരാവസ്ഥക്കെതിരെ സംഘടിതമായ സമരപരിപാടിക്ക് നേതൃത്വം നല്‍കിയത് ലോകസംഘര്‍ഷ സമിതിയായിരുന്നു. ജീവിതം തന്നെ ജയിലില്‍ ഹോമിക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ആയിരങ്ങള്‍ സഹനസമരത്തില്‍ പങ്കെടുത്തത്. സമരം പകുതിയാകുമ്പോഴേക്കും ജയിലുകള്‍ നിറഞ്ഞിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുന്നവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ദിവസങ്ങളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കി തിരിച്ചയക്കുകയായിരുന്നു. ഇത്തരം ആളുകളുടെ പേരുകള്‍ പോലും രേഖകളിലില്ല. ആലപ്പുഴയില്‍ അടിയന്തരാവസ്ഥ സമര സേനാനികളെ അക്രമിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ തന്നെ അന്ന് കരുണാകരന് ചുമതലപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥക്ക് വേണ്ടി ത്യാഗം ചെയ്ത സമരസേനാനികള്‍ ഇപ്പോള്‍ മരുന്ന് പോലും വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സ്വന്തം കുടുംബവും ജീവിതവും നഷ്ടപ്പെട്ട നിരവധിപ്പേര്‍ ഇപ്പോഴും ദുരിത ജീവിതം നയിക്കുന്നുണ്ട്. എന്നാല്‍ അന്ന് ഭയംകൊണ്ട് വാലുംചുരുട്ടി ഓടിരക്ഷപ്പെട്ട ചില സാഹിത്യകാരന്മാര് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് അസോസിയേഷന് പ്രവര്‍ത്തനം സജീവമായത് കൊണ്ടാണ്. സമരത്തെ നിസ്സാരവല്ക്കരിക്കാതെ അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തെ മുന്നോട്ട് നയിക്കുന്നത് മഹത്തായ ആദര്‍ശമാണെന്ന് തുടര്‍ന്ന് സംസാരിച്ച ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ സഹനസമരവുമായി പതിനായിരങ്ങള്‍ മുന്നോട്ട് വന്നത് ഈ ആദര്‍ശത്തിന്റെ പിന്‍ബലത്തിലാണ്. പ്രതിഫലേച്ഛയില്ലാതെ എന്ത് ത്യാഗം ചെയ്യാനും സമര്‍പ്പിത ജീവിതം നയിക്കാനും സ്വയംസേവകര്‍ക്ക് സാധിക്കും. പുതുതലമുറ അടിയന്തരാവസ്ഥയെക്കുറിച്ചും ഇതിനെതിരായ സഹനസമരത്തെക്കുറിച്ചും ബോധവാന്മാരാകണമെന്നും പീഡിതരായവരെ സഹായിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗം എ.ദാമോദരന്‍, എ.കെ.ഗോവിന്ദന്, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: