ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഭരണ നടപടികള്‍ ഭാരതത്തെ പുറകോട്ടടിയ്ക്കുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ചെയ്തികള്‍ ഓരോന്നും പരിശോധിച്ചാല്‍ അതു വ്യക്തമാകും. രാജ്യപുരോഗതിയെ കുടുംബ വാഴ്ചയിലൂടെ പിന്നാക്കമാക്കി.
സാമ്പത്തിക പരിഷ്കാരം വൈകിപ്പിച്ച് മാന്ദ്യത്തിലാക്കി. അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും അഴിമതിയുടെ നിയമസാധുതയും എല്ലാം രാജ്യത്തെ പിന്നോട്ടടിച്ച കോണ്‍ഗ്രസ് ചെയ്തികളാണ്. കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വം ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടോ, ഉണ്ടെങ്കില്‍ അക്കാര്യത്തിലൊക്കെ നിലപാടുണ്ടോ?
ഫേസ്ബുക് പ്രതികരണത്തില്‍ ചോദിച്ചു.
സ്വേച്ഛാധിപതിയായ ഇന്ധിരാഗാന്ധി പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ ഭാരതീയജനതയുടെ സ്വാതന്ത്യത്തിന്മേല്‍ നടത്തിയ കടന്നുകയറ്റമായിരുന്നു അടിയന്തരാവസ്ഥ. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാണിച്ചതിന്റെ പേരിലുണ്ടായ അലഹബാദ് ഹൈക്കോടതി വിധിയിലൂടെ പ്രധാനമന്ത്രിപദം പോയേക്കുമെന്ന ഭയം മൂലമായിരുന്നു ആ നടപടി.
അതുവഴി പ്രതിപക്ഷത്തെപ്പോലും നിഷ്ക്രിയമാക്കിയതല്ല, മാദ്ധ്യമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും പോലും മരവിപ്പിച്ചുകളഞ്ഞുവെന്നതാണ് ഏറെ ഗൗരവതരമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: