ചെങ്ങന്നൂര്‍: കാണികളില്‍ ആവേശം നിറച്ച് ചെങ്ങന്നൂരില്‍ ഓഫ് റോഡ് മത്സരം നടന്നു. ചള്ളയും വെള്ളവും നിറഞ്ഞ ദുര്‍ഘടമായ ട്രാക്കിലുടെ പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്ത് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. വാഹനങ്ങളില്‍ നടത്തിയ സഹസിക യാത്ര കാണികളിലും വാഹനപ്രേമികളിലും ആവേശം കൊള്ളിച്ചു.
ചെങ്ങന്നൂരിന് സമീപം ആരീക്കരയില് കുന്നിന് മുകളില്‍ അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് രാജ്യാന്തര നിലവാരത്തിലാണ് ട്രാക്ക് ഒരുക്കിയത്. ചെങ്ങന്നൂര്‍ മോട്ടോര്‍ ക്ലബ്ബിന്റെ(സിഎംസി)നേതൃത്വത്തിലാണ് മത്സരംനടത്തിയത്.
കുന്നിന് മുകളിലൂടെ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ രണ്ട് ഘട്ടങ്ങളിലായിരുന്നു മത്സരം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതിന് മുന്‍ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സജി ചെറിയാന് മത്സരം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി: കെ.ആര്. ശിവസുതന്‍പിള്ള ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രത്യേകമായിട്ടായിരുന്നു മത്സരിച്ചത്.
സിഎംസി അശ്വമേധം 2കെ16 വാര് എന്ന്് പേരിട്ടിരിക്കുന്ന മത്സരത്തില്‍ കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ള 40ലധികം പ്രമുഖ ടീം ത്സരത്തില്‍ പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക നല്‍കുന്നത്. സംഘാടക സമിതി പ്രസിഡന്റ് ബിജു സി. തോമസ്, സെക്രട്ടറി സാജന് ചാക്കോ, ജൂബില് മാത്യു, ബെന്നറ്റ് പ്രസാദ്, സോജിസണ്ണി, ബെറ്റ്സണ്‍ പ്രസാദ്, അനുജിത്ത് രവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: