തുറവൂര്‍: മദ്യ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുമ്പോഴും എക്സൈസ് സംഘം ഉറക്കത്തില്‍. കുത്തിയതോട്ടില്‍ നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് എക്സൈസിന്റെ പ്രവര്‍ത്തനം താളം തെറ്റിയെന്നാണ് വിമര്‍ശനം. നേരത്തേ വാഹനം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍നിന്ന് ഒഴിഞ്ഞു നിന്ന ഉദ്യോഗസ്ഥര്‍ പുതിയ വാഹനം ലഭിച്ചിട്ടും ഉണര്‍ന്നിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നും മേഖലയില്‍ നിന്ന് പോലീസ് പിടികൂടിയെങ്കിലും എക്സൈസ് സംഘത്തിന് ഒരാളെപ്പോലും പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. കുത്തിയതോട് റേഞ്ച് ഓഫീസിന് കീഴിലെ പട്ടണക്കാട്, കാവില്‍, തുറവൂര്‍, വളമംഗലം, കുത്തിയതോട്, അരൂര്‍, എഴുപുന്ന, വല്ലേത്തോട്, ചാവടി, പള്ളിത്തോട് പ്രദേശങ്ങള്‍ കഞ്ചാവു മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. ഇവരെ സഹായിക്കുന്ന നയമാണ് ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതെന്നാണ് ആരോപണം.
റേഞ്ച്് ഓഫീസിലെ ഉദ്യോഗസ്ഥരെ തുറവൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിക്കുവാനും കള്ളുഷാപ്പുകളില്‍ നിന്ന് പടി പിരിക്കുവാനും മാത്രമാണ് വാഹനം ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുത്. പ്രദേശത്തെ ഭൂരിഭാഗം കള്ളുഷാപ്പുകളും നിയമം ലംഘിച്ച് രാവിലെ ആറു മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കുന്നതായാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: