ബീജിങ്: ആഗോള സാമ്പത്തിക മാന്ദ്യം നേരിടാനുള്ള മാര്‍ഗ്ഗം അടിസ്ഥാന സൗകര്യ വികസനമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടപ്പോഴും ഭാരതം കഴിഞ്ഞ രണ്ടുവര്‍ഷം അതിജീവിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാനസൗകര്യ വികസനത്തിന് ഭാരതം അടുത്ത പത്തുവര്‍ഷം ഒന്നര ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിടുന്നുവെന്ന് വെളിപ്പെടുത്തിയ ജെയ്റ്റ്ലി ഭാരതത്തിന്റെ അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് വിപ്ലവകരമായ നടപടിയാണെന്ന് വശദീകരിച്ചു. ബീജിങ്ങില്‍ ഏഷ്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ബാങ്ക് സംഘടിപ്പിച്ച അടിസ്ഥാന സൗകര്യവും ആഗോള സാമ്പത്തിക വളര്‍ച്ചയും എന്ന സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഭാരതം 2019 ആകുമ്പോള്‍ 7000 ഗ്രാമങ്ങളില്‍ റോഡു വികസന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റോഡ്, തുറമുഖം, എയര്‍പോര്‍ട്ട് എന്നീ മേഖലകളിലാണ് ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം മാത്രം 10,000 കിലോ മീറ്റര്‍ ഹൈവേ റോഡ് ഉണ്ടാക്കും. 100 വര്‍ഷമായ ഭാരത റെയില്‍വേയെ നവീകരിയ്ക്കും. ഈ യത്നത്തില്‍ സ്വകാര്യ മേഖലയുടെ സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും സഹായവും മുഖ്യമാണ്.
സര്‍ക്കാരിനു ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ഫണ്ടിന് രൂപം കൊടുത്തത് പുതിയ പരീക്ഷണമാണ്. അതു വന്‍ വിജയമാകുമെന്ന് ഉറപ്പുണ്ട്. പുതിയ സംവിധാനം സാമ്പത്തിക വളര്‍ച്ചയുണ്ടാക്കും, തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിയ്ക്കും, ദരിദ്രരില്ലാതെയാകാന് സഹായിക്കും.
അടിസ്ഥാന സൗകര്യ വികസനമാണ് ആഗോള സാമ്പത്തിക മാന്ദ്യം അതിജീവിയ്ക്കാനുള്ള മാര്‍ഗ്ഗമെന്ന് ആവര്‍ത്തിച്ച ജെയ്റ്റ്ലി ഈ രംഗത്തെ നിക്ഷേപം നടത്തുന്നവര്ക്കുണ്ടാകാവുന്ന ഭയം ഒഴിവാക്കേണ്ടതുണ്ട്.
ഇത്തരം പദ്ധതികള്‍ ഉപയോഗിക്കുന്നവര്‍ അതിനു നിശ്ചിത ഫീസ് നല്‍കേണ്ടിവരും. അടിസ്ഥാന സൗകര്യ വികസനം സൗജന്യമായി ഒരുക്കാനാവില്ല. റോഡിനും വിമാനത്താവളങ്ങളും മറ്റും ഉപയോഗിക്കുമ്പോള്‍ പണം നല്‍കേണ്ടിവരും. വൈദ്യുതി ഉപയോഗിക്കുന്നവര്‍ മുഴുവര്‍ നിരക്കില്‍ പണം നല്‍കേണ്ടിവരും, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: