ന്യൂദല്‍ഹി: കാലതാമസമുണ്ടായാലും ഭാരതത്തിന് എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് വിദേശകാര്യ മന്ത്രാലയം.
അംഗത്വവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ ശക്തമായ എതിര്പ്പുകളുനയിച്ച ചൈനയടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടരുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ഭാരതത്തിന്റെ എന്‍.എസ്.ജി അംഗത്വത്തിനായുള്ള അപേക്ഷ തള്ളപ്പെട്ടത് നയതന്ത്ര പരാജയമല്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.
ഈ വര്‍ഷം അവസാനം വീണ്ടും പ്രത്യേക എന്‍.എസ്.ജി യോഗം ചേരാനിരിക്കെ പ്രതീക്ഷയിലാണ് ഭാരതം. ഇത്തരം നടപടിക്രമങ്ങളില്‍ തടസങ്ങള്‍ സ്വാഭാവികമാണെന്നും പത്ത് വര്‍ഷം മുമ്പാണ് ഷാങ്ഹായ് സഹകരണ സംഘടനയിലേയ്ക്കും (എസ്.സി.ഒ) മിസൈല്‍ ടെക്നോളജി കണ്ട്രോള് റെജിമിലേയ്ക്കും (എം.ടി.സി.ആര്) ഭാരതം അംഗത്വം നല്‍കിയത്. ഇപ്പോഴാണ് പൂര്‍ണ അംഗത്വം ലഭിച്ചതെന്നും വികാസ് ചൂണ്ടിക്കാട്ടി.
നമ്മള് പ്രതീക്ഷിച്ചത് സോളില്‍ നിന്ന് കിട്ടിയില്ല. ചില നടപടികള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കും. ആ തരത്തിലാണ് എന്‍.എസ്.ജി അംഗത്വത്തേയും കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: