അമ്പലപ്പുഴ: വര്‍ഗ്ഗീയ കലാപം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമം. കാക്കാഴത്ത് ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ബിജെപി 97-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റായ താഴ്ചയില്‍ മുരുകേശിന്റെ കെഎല്‍04 എഎഫ് 3174 നമ്പര്‍ ബൈക്കാണ് ഇന്നലെ രാത്രി 12.15 ഓടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.
പ്രദേശത്ത് ഹിന്ദു മുസ്ലിം കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. സിപിഎം പ്രതിനിധീകരിക്കുന്ന വാര്‍ഡിലാണ് സംഭവം നടന്നത്. മില്‍മാ ജീവനക്കാരനായ മുരുകേശ് ജോലി കഴിഞ്ഞ് വന്ന് വീടിന്റെ പുറകിലാണ് ബൈക്ക് സൂക്ഷിക്കുന്നത്.
രാത്രി പുകയുടേയും മണ്ണണ്ണയുടേയും ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ ബൈക്ക് കത്തുന്നതായാണ് കാണുന്നത്. ഉടന്‍ തന്നെ പെട്രോള്‍ ടാങ്കിന് തീപിടിക്കുന്നതിന് മുന്‍പ് വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഈപ്രദേശത്ത് രാത്രിയുടെ മറവില്‍ സിപിഎം നിരന്തരമായി അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. എങ്കിലും ഒരിക്കല്‍ പോലും പ്രതികളെ പിടികൂടുവാന്‍ അമ്പലപ്പുഴ പോലീസ് തയാറായില്ല. വീടുകള്‍ക്ക് നേരേ രാത്രി കാലങ്ങളില്‍ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവവും ഇവിടെ നിരന്തരം നടന്നിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് ധീവരസഭാ കരയോഗം കത്തിക്കുകയും ധീവരസഭാ നേതാവിന്റെ വിട്ടില്‍ സൂക്ഷിച്ച ബൈക്ക് പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ സിപിഎമ്മുകാരാണന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസ്സുകാരനായ നേതാവ് സ്വന്തം സമുദായത്തില്‍പ്പെട്ട പ്രതികള്‍ക്കെതിരെ പരാതിയില്ല എന്ന് അറിയിക്കുകയും മറ്റൊരു ബൈക്ക് പ്രതികളില്‍ നിന്ന് രഹസ്യമായി വാങ്ങുകയുമായിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി ശോഭായാത്ര അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. വണ്ടാനം മുസ്ലീംപള്ളിക്ക് കല്ലെറിയുകയും പ്രദേശത്തെ മുസ്ലിം യുവാക്കളുടെ ലോറി, ബൈക്ക് എന്നിവ കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയെറെ സംഭവങ്ങള്‍ ഉണ്ടായിട്ടും പുന്നപ്ര, അമ്പലപ്പുഴ പോലീസ് പ്രതികളെ കണ്ടെത്താന്‍ തയാറായില്ല. ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കെയാണ് യാതൊരു പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ സിപിഎം വര്‍ഗ്ഗീയ കലാപത്തിന് ആസൂത്രിത നീക്കം നടത്തിയിരിക്കുന്നത്.
സംഭവ സ്ഥലം ബിജെപി നേതാക്കളായ എല്‍.പി. ജയചന്ദ്രന്, കൊട്ടാരം ഉണ്ണികൃഷ്ണന്, വി. ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തിനു പിന്നില്‍ കലാപം ഉണ്ടാക്കുവാനുള്ള സിപിഎമ്മിന്റെ ആസൂത്രിക നീക്കമാണന്ന് അവര്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടാന്‍ പോലീസ് തയാറാവണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: