കണ്ണൂര്‍: കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മാണത്തിന് അനുവദിച്ച 40 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കണമെന്ന് പ്രമേയം അവതരപ്പിച്ച ടി.വി.രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. കാലവര്‍ഷം ശക്തമായതോടെ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തീരദേശറോഡ് കടലെടുക്കുകയാണ്. ജനങ്ങള്‍ കടുത്ത ആശങ്കയിലുമാണ്. മാട്ടൂല്‍ സൗത്ത് റോഡ് കടലെടുത്തു. പലയിടത്തും ഇതാണ് സ്ഥിതിയെന്നും എംഎല്‍എ പറഞ്ഞു.
പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതും റോഡില്‍ റിഫ്ളക്ടറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്ലാത്തതും നിരന്തരം അപകടമുണ്ടാക്കുകയാണെന്ന് ടി.വി.രാജേഷ് എം എല്‍എ പറഞ്ഞു. മാടായി ചൂട്ടാട് മത്സ്യതൊഴിലാളികള്‍ക്കുളള സുനാമി ഫ്ളാറ്റില്‍ അടുക്കള ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്തില്‍ മിച്ചഭൂമി ലഭിച്ചവര്‍ക്ക് ഇതുവരെ ഭൂമി അളന്നു നല്‍കിയിട്ടില്ല. ഭൂദാന കോളനിയില്‍ 70 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചില്ല. പഴയങ്ങാടി-പാപ്പിനിശ്ശേരി ഭാഗത്ത് രാവിലെ സമയത്ത് ബസുകള്‍ ഓട്ടം മുടക്കുന്നത് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയുമടക്കം ബാധിക്കുന്നു. പരിയാരം ആയുര്‍വേദ കേളേജ് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള റോഡ് വീതി കൂട്ടല്‍ പ്രവൃത്തിക്ക് ടെണ്ടറായിട്ടും മെഡിക്കല്‍ കോളേജ്ഭാഗത്തുളള സ്ഥലം സര്‍വയര്‍ മാര്‍ക്ക് ചെയ്തിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ഇതിനുളള നിര്‍ദ്ദേശം ഉടന്‍ നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.—
റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ടി.വി.—രാജേഷ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്ത് അതിന്റെ കോപ്പി എഡിഎം മുമ്പാകെ എത്തിക്കണമെന്ന് കലക്ടര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി. പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന് സ്ഥാപിക്കാനുളള നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍ സി.കൃഷ്ണന് എംഎല്‍എയെ അറിയിച്ചു.—
കൃഷിനാശം എണ്ണി തിട്ടപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ നല്കാന് നടപടിയുണ്ടാവും. വെളളൂരില്‍ കീരിശല്യം കാരണം ഒരാഴ്ചക്കകം 13 പേരെ ചികിത്സക്ക് വിധേയമാക്കിയെന്നും മരുന്നിനായി അവര്‍ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നതായും എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതിനുളള മരുന്ന് താലൂക്ക് ആശുപത്രികളില്‍ എത്തിക്കുമെന്ന് ഡിഎംഒ മറുപടി നല്കി.—
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ അപ്പര്‍ചീക്കാട്, ലോവര്‍ ചീക്കാട് പട്ടികവര്‍ഗ കോളനിയില്‍ പുലിശല്യം രൂക്ഷമായത് ജയിംസ് മാത്യു എംഎല്‍എ ചൂണ്ടിക്കാട്ടി. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പുതിയ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. റെയില്ഫെന്സിങ്ങ് നടത്തണമെന്നും ഈ 10 കുടുംബങ്ങളിലുളളവര്ക്ക് ആ പ്രദേശത്തുതന്നെ തൊഴിലുറപ്പ് ജോലി നല്‍കാനാവണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പഴശ്ശി ഇറിഗേഷന്റെ കൈവശമുളള പറശ്ശിനിപാലം-അരിമ്പ്ര 2 കി.മീ. റോഡിലെ യാത്ര ദുഷ്കരമാണ്. 2012ല്‍ 22ലക്ഷം രൂപക്ക് ടെണ്ടര്‍ ചെയ്ത പ്രവൃത്തി 2013ലാണ് പൂര്‍ത്തിയാക്കിയത്. ബില്ല് നല്‍കുന്നതിന് മുമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു. ഫൈനല്‍ ബില്‍ കൊടുക്കാന്‍തക്ക വിധം പ്രവൃത്തി കുറ്റമറ്റതായി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുറുമാത്തൂര്‍ കൂനം മിച്ചഭൂമി അളന്നുനല്‍കുമ്പോള്‍ റോഡിന്റെ സ്ഥലം കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയ പ്രശ്നത്തില്‍ പട്ടയം റദ്ദ് ചെയ്ത് പകരം സ്ഥലം നല്‍കാമെന്ന് കലക്ടര്‍ പറഞ്ഞു. മറ്റു സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.—ആറളത്തെ 32 കുടുംബങ്ങളുടെ’ഭൂമി തരംതിരിച്ച് നല്‍കിയില്ലെന്ന് സണ്ണിജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഗോത്രസാരഥി പദ്ധതിയിലെ തുക കുടിശ്ശികയാണ്. ആനശല്യവും കൃഷിനാശവും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.—
ദേശീയ പാത വികസനത്തിനുളള ജില്ലയിലെ കണ്ണൂര്‍-തളിപ്പറമ്പ്-പയ്യന്നൂര്‍ ഭാഗത്തുളള അക്വിസിഷന്‍ ഡിസംബറിനുളളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ യോഗത്തെ അറിയിച്ചു. വയനാട് നിന്ന് ചീമേനിയിലേക്കുളള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ സര്‍വെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍താമസം കുറഞ്ഞ വനാതിര്‍ത്തിയിലൂടെ അലൈന്മെന്റ് നടത്താനാവണമെന്ന് ജയിംസ്മാത്യു എംഎല്‍എ പറഞ്ഞു. ലൈന്‍ പോകുന്ന സ്ഥലത്തിന്റെ വീതി 35 മീറ്ററാക്കി കുറക്കുമെന്നും ടവര്‍ നില്ക്കുന്ന സ്ഥലത്തിന് 80 ശതമാനവും ലൈന്‍ പോകുന്ന സ്ഥലത്ത് 20 ശതമാനവും ന്യായവില ഭൂമിക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. സ്വന്തമായി സ്ഥലമില്ലാത്ത അംഗനവാടികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും പ്ലാന്‍സ്പേസ് എന്ന സോഫ്റ്റ്വെയറില് പ്ലാന്‍ പുരോഗതി സംബന്ധിച്ച് വകുപ്പുകള്‍ രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.— യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: