ഇരിട്ടി : അഖിലേന്ത്യാ ഐബിപിഎസ് പരീക്ഷയില്‍ നടുവനാട് സ്വദേശി പി.നിജില്‍ നാലാം റാങ്ക് നേടി നാടിന്റേയും കോച്ചിംഗ് സെന്റര്‍ ആയ ഇരിട്ടി പ്രഗതി കരിയര്‍ ഗൈഡന്‍സിന്റെയും അഭിമാനമായി മാറി. ഒരു ലക്ഷത്തി മുപ്പതിനായിരം പേര് എഴുതിയ പരീക്ഷയില്‍ റാങ്ക് നേടുന്ന ഏക മലയാളിയും നിജില്‍ തന്നെ എന്നതാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ നേട്ടം.
ചാവശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി പാസ്സായ നിജില്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും പ്ലസ് ടുവും തുടര്‍ന്ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍നിന്നും 2015 ല്‍ പതിനേഴാം റാങ്കോടെ ബി ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കോഴ്സും പാസ്സായി. ഇതിനിടെയാണ് നിജില്‍ ഇരിട്ടി പ്രഗതി കരിയര്‍ ഗൈഡന്‍സില്‍ എത്തുന്നതും ഇവിടുത്തെ കോച്ചിങ്ങിലൂടെ അഖിലേന്ത്യാ ഐബിപി എസ് പരീക്ഷ എഴുതുന്നതും. പ്രഗതി കരിയര്‍ ഗൈഡന്‍സിലെ മികച്ച കോച്ചിംഗ് ആണ് തന്റെ മികച്ച വിജയത്തിനാധാരം എന്ന് നിജില്‍ പറഞ്ഞു. പാവപ്പെട്ട സാധാരണ കുടുംബത്തില്‍ ചെങ്കല്‍ തൊഴിലാളിയായിരുന്ന എ. ബാലന്റെയും പി. ഓമനയുടെയും മകനാണ് നിജില്‍. പ്രായാധിക്യവും നടുവേദനയും കാരണം ഇപ്പോള്‍ ബാലന് തൊഴിലിനൊന്നും പോവാറില്ല.
ഏക സഹോദരനായ ജേഷ്ഠന് ലെനീഷ് ഓട്ടോ െ്രെഡവറാണ്. ലെനീഷ് ആണ് ഇപ്പോള്‍ കുടുംബം പോറ്റുന്നതും നിജിലിന്റെ പഠനത്തിനുള്ള ചിലവുകള്‍ വഹിക്കുന്നതും. ഐ ബി പി എസ്സിലെ റാങ്കോടെയുള്ള വിജയത്തോടെ നിജിലിനു കനറാ ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി നിയമനം ലഭിച്ചു കഴിഞ്ഞു. ക്ലാര്‍ക്ക് ലിസ്റ്റിലും നിജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: