വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷിക്തനായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനു വത്തിക്കാന്‍ സെന്റ് പോള്‍സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ നിന്നാണു പദവി സ്വീകരിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള പതിനൊന്നാമത്തെയും സീറോ മലബാര്‍ സഭയുടെ നാലാമത്തെയും കര്‍ദിനാളാണു മാര്‍ ആലഞ്ചേരി. പൗരസ്ത്യ രീതിയിലാണു മാര്‍ ആലഞ്ചേരി പദവി ഏറ്റെടുത്തത്. സ്ഥാന ചിഹ്നങ്ങളും അദ്ദേഹം സ്വീകരിച്ചു. സീറോ മലബാര്‍ സഭ സിനഡിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നതിനു സമാനമായതും സെന്റ് തോമസ് ക്രോസ് പിടിപ്പിച്ചതുമായ തൊപ്പിയാണു ധരിപ്പിച്ചത്. ആലഞ്ചേരിക്കൊപ്പം മറ്റ് 22 പേരും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
ക്രിസ്തുവിന്റെ സുവിശേഷത്തിനും സഭകളുടെ ശുശ്രൂഷകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാനുള്ള ആഹ്വാനം പുതിയ കര്‍ദിനാള്‍മാര്‍ക്കു പ്രസംഗത്തിലൂടെ മാര്‍പ്പാപ്പ നല്കി. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലേക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്തു കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രി പി.ജെ. ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവരും പങ്കെടുത്തു.
ജോസഫ് പാറേക്കാട്ടിലാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ കര്‍ദ്ദിനാള്‍. ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍ എന്നിവരായിരുന്നു മറ്റു കര്‍ദ്ദിനാള്‍മാര്‍. മാര്‍പാപ്പ കാലം ചെയ്യുമ്പോള്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള അവകാശം കര്‍ദ്ദിനാള്‍മാര്‍ക്കാണ്. ഇന്ത്യയില്‍ ആറു കര്‍ദ്ദിനാള്‍മാരാണുള്ളത്. ഇവരില്‍ വോട്ടവകാശമുള്ള മൂന്നുപേരില്‍ ഒരാളാണ് മാര്‍ ആലഞ്ചേരി. 80 വയസ് കഴിഞ്ഞ മൂന്നുപേര്‍ക്ക് വോട്ടവകാശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: