തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാവീഴ്ച. കര്‍ശന സുരക്ഷയുമായി പോലീസിലെ പ്രത്യേകവിഭാഗം നിലയുറപ്പിച്ച വിജെടി ഹാളിലെ അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണ ചടങ്ങിലാണ് സുരക്ഷാവീഴ്ച ഉണ്ടായത്.
ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും ആധ്യക്ഷ്യം വഹിച്ച എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും വിശിഷ്ടാതിഥികളും നിലവിളക്കു കൊളുത്തുന്നതിനായി നീങ്ങി.
ഈ സമയം സദസ്സിലിരിക്കുകയായിരുന്നു ഒരാള്‍ വേദിയില്‍ കയറി മുഖ്യമന്ത്രിക്ക് പ്രസംഗിക്കാനായി ഒരുക്കിയിരുന്ന മൈക്കിലൂടെ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കും പ്രത്യേക കമാന്‍ഡോകള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അവരാദ്യം കരുതിയത് ചടങ്ങിന്റെ ഭാഗമാണിതെന്നായിരുന്നു. പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞത്.
ചടങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും കൂട്ടരും വേദിയില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ തന്നെ സദസ്സില്‍ നിന്നെഴുന്നേറ്റ് മുന്നോട്ടു വന്ന് ലഹരിവിരുദ്ധ പ്രവര്ത്തകന് കൂടിയായ ഇയാള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് നിലവിളക്ക് കൊളുത്തുമ്പോഴാണ് ഇയാള്‍ സ്റ്റേജില്‍ കയറി മൈക്കിലൂടെ പ്രാര്‍ത്ഥന ചൊല്ലിയത്.
പ്രോഗ്രാം നോട്ടീസില്‍ ഇങ്ങനെയൊരു പ്രാര്‍ത്ഥനാലാപനം ഉള്‍ക്കൊള്ളിച്ചിരുന്നില്ല. സംഘാടകരായ എക്സൈസ് വകുപ്പും ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയിരുന്നില്ല. നിലവിളക്ക് കൊളുത്തിത്തീരുമ്പോഴാണ് മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ചിരുന്ന പോലീസുദ്യോഗസ്ഥര്‍ വേദിയില്‍ കയറി ഇയാള്‍ നിര്‍ബന്ധിച്ച് താഴേക്ക് കൂട്ടിക്കൊണ്ടുവന്നത്.
തുടര്‍ന്ന് വേദിക്കരികില്‍ നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ട് കയറി ചിത്രങ്ങളെടുക്കുന്നതിന് തടസ്സമുണ്ടാക്കി. അവസാനം മുതിര്‍ന്ന മാധ്യമപ്രവര്ത്തകരുടെും ഉദ്യോഗസ്ഥരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഓരോരുത്തരെ വീതം ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: