അമൃത്സര്‍: അയല്‍രാജ്യം ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാമ്പോറില്‍ കഴിഞ്ഞ ദിവസം എട്ട് സിആര്‍പിഎഫ് ജവാന്മാര് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരൂ സമിതിയെ അയക്കുമെന്നും സിങ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ കൊല്ലാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു.
പാമ്പോറില്‍ സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പഠിക്കാനായി രണ്ടംഗ സംഘത്തെ അങ്ങോട്ടേക്ക് അയക്കാന്‍ താന്‍ ആഭ്യന്തരസെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായും സിങ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും.ഭാവിയില്‍ ഇത്തരം സംഭവങ്ങളില്‍ നമ്മുടെ സൈനികര്‍ക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സിക്ക് പോരാളിയായിരുന്ന ബാബാ ബാന്ദ സിംഗ് ബഹദൂറിന്റെ മുന്നൂറാമത് രക്തസാക്ഷിത്വ ദിനാചരണങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ഒരൂമിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.
നിലവിലെ ഭീഷണികള്നേരിടാന് നാം കൂടുതല്‍ ധൈര്യം സംഭരിക്കേണ്ടതുണ്ട്. ബാന്ദ സിംഗ് ബഹദൂറിനെ പോലുളള ആളുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനാകൂ. 1984ലെ സിക്ക് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: