ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാകുന്നതിലുള്ള വിസമ്മതം മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചന.
2017ല്‍ നടക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷീല ദീക്ഷിതിനെ ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസിനെ നയിക്കുന്ന പ്രശാന്ത് കിഷോറാണ്. എന്നാല്‍, ഇതിനോട് ഷീല അനുകൂലമായി പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഈ മാസം ആദ്യം ഷീല ചര്‍ച്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്ത്ഥിത്ത്വത്തോടുള്ള വിസമ്മതം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.
400 കോടിയുടെ ജലടാങ്കര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിനു മുമ്പാകെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പരാതി നല്‍കിയതിനു പിന്നാലെയാണ് ഷീല ദീക്ഷിത്തിന്റെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: