തിരുവനന്തപുരം: നിയമസഭയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലശേരിയില്‍ ദളിത് യുവതികള്‍ക്കെതിരെ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസികാര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാവിലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പോലീസ് ജലപീരങ്കിയും കണ്ണീര് വാതക ഷെല്ലുകളും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് തടയാന്‍ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് സമീപം പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറിച്ചിട്ട് പോലീസ് വലയം ഭേദിക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. ഇതിനിടെ പോലീസിനുനേരെ കല്ലേറുമുണ്ടായി.
പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും എത്തി ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. സ്റ്റുഡന്റസ് സെന്ററിന് നേരെയും കല്ലേറുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: