ലോസ്ആഞ്ചല്‍സ് : ജനനസമയത്ത് തൂക്കം കുറഞ്ഞ കുട്ടികളില്‍ പ്രമേഹത്തിന് സാധ്യതയെന്ന് പഠനം.
ജനിതകകാരണങ്ങളാല്‍ തൂക്കം കുറയുന്ന ഇത്തരം കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടൈപ്പ് 2 പ്രമേഹബാധിതരായ 3,627 പേരില്‍ അമേരിക്കയിലെ തുലാനെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ജനനസമയത്തെ തൂക്കക്കുറവും ടൈപ്പ് 2 പ്രമേഹസാധ്യതയും തമ്മില്‍ ബന്ധപ്പെടുത്തി നടക്കുന്ന ആദ്യപഠനമാണിതെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ശാസ്ത്രജ്ഞര്‍ പറയുന്നു.
സിംഗിള്‍ ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസം(എസ്.എന്‍.പി) എന്നറിയപ്പെടുന്ന ജനിതകകാരണങ്ങളില് നിന്ന് ജനറ്റിക് റിസ്ക്ക് സ്കോര്‍(ജി.ആര്.എസ്) കണ്ടെത്തിയായിരുന്നു പഠനം.
ഒന്നുമുതല്‍ 10 വരെ ജി.ആര്.എസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ആറു ശതമാനം വരെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹരോഗസാധ്യത കണ്ടെത്തുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: