ചെങ്ങന്നൂര്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കൊണ്ട് വീട്ടുപണിയും, കൂലിപ്പണിയും ചെയ്യിച്ച ശേഷം വഞ്ചിച്ചെന്ന് പരാതി. ചെങ്ങന്നൂര്‍ ആല പഞ്ചായത്ത് 12-ാം വാര്‍ഡില്‍ മോടിയില്‍ വീട്ടില്‍ നിഖില്‍ (41) ആണ് പരാതി ഉന്നയിച്ചതും നഷ്ടപരിഹാരമായി കോടതി വിധിച്ച പണം നല്‍കിയില്ലെന്ന് ആരോപിച്ചതും.
ഇയാള്‍ ബംഗ്ളൂരുവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മക്കളുടെ രോഗത്തെ തുടര്‍ന്ന് തിരികെ എത്തുകയും ഇതേ വാര്‍ഡില്‍ ഒരു വിദേശ മലയാളിയുടെ വീട്ടില്‍ റബ്ബര്‍ ടാപ്പിങ് ജോലിക്കാരനാവുകയും ചെയ്തു. ടാപ്പിംഗ് ജോലിക്ക് പുറമെ മേശരിപ്പണി, വീട്ടുപണി എന്നിവയും ഇയാളെ കൊണ്ട് ചെയ്യിപ്പിച്ചു.
പ്രതിദിനം 450 രൂപയാണ് കൂലിയായി നിശ്ചയിച്ചിരുന്നത് ഇതില്‍ 100 രൂപ ഉടമസ്ഥന് സ്വന്തമായി സൂക്ഷിക്കുകയും വിദേശത്ത് കൊണ്ടു പോകാനുള്ള പണമാകുമ്പോള്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 2006 മുതല്‍ 2012 വരെ ഏഴു വര്‍ഷം ഇവിടെ ജോലി ചെയ്തിട്ടും ഗള്‍ഫില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ കൂലിയില്‍ നിന്നും പിടിച്ചെടുത്ത 100 രൂപ കണക്ക് കൂട്ടി 1,49,000 രൂപ തിരികെ തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് വീട്ടുടമ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും 75,000 രൂപ കോടതി ഉത്തരവിലൂടെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ പണവും താരാതിരിക്കാനാണ് വീട്ടുടമസ്ഥന് ശ്രമിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: