കണ്ണൂര്‍: സിപിഎമ്മിന്റെ നിരന്തരമായ അക്രമത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്. കഴിഞ്ഞ ദിവസം രാത്രി സിപിഎം സംഘം അക്രമിച്ച് തകര്‍ത്ത കാക്കയങ്ങാട് പാലയിലെ ഏഴ് വയസ്സ്കാരന് കാര്‍ത്തികിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഭരണത്തില്‍ ദളിതര്‍ക്കും, സ്ത്രീകള്‍ക്കും, പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ലാതായിരിക്കുന്നു. തുടര്‍ച്ചയായി അക്രമംനടത്തി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം സംഘത്തിന്റെ മൃഗീയമായ അക്രമത്തിനിരയായ കാര്‍ത്തിക്കിന്റെ വീടിന് നേരെ നടന്ന അക്രമം ഇവരുടെ പൈശാചിക മുഖമാണ് വെളിവാക്കുന്നത്. സിപിഎം അക്രമത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: