കൊച്ചി: മഴ ശക്തമായതോടെ ജില്ലയിലെ പനി ബാധിതരുടെ എണ്ണം പെരുകുന്നു. ആരോഗ്യ വകുപ്പിന്റെ ഒദ്യോഗിക കണക്കനുസരിച്ച്് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ചികിത്സ തേടിയെത്തിയത് ആറായിരത്തോളം പോരാണ്. അറുപതോളം പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഒന്നാണ് എറണാകുളം. ഡെങ്കിയും മറ്റ് പനികളും നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കണക്കുകള്‍ പ്രകാരം ഒരോ ദിവസം ചെല്ലുംതോറും എണ്ണം വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്നലെ 1409 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി ചേര്‍ത്താല്‍ അയ്യായിരത്തില്‍ അധികം പേര് ചികിത്സ തേടിയെത്തിയുണ്ടാകുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: