തലശ്ശേരി: വീടും പറമ്പും ആഭരണങ്ങളും കൈവശപ്പെടുത്തിയ ശേഷം മകള്‍ അമ്മയെ ഉപേക്ഷിച്ചതായി പരാതി. കുട്ടിമാക്കൂലിലെ കൊക്കോടന്‍ വീട്ടില്‍ രോഹിണിയാണ്(74)പരാതി നല്‍കിയിരിക്കുന്നത്. അഞ്ചേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സ്വന്തമായുള്ള രോഹിണിയുടെ മൂന്നാമത്തെ മകള്‍ ലതയാണ് ഈ ക്രൂരത കാട്ടിയതത്രെ. അഞ്ച് പെണ്മക്കളില് മറ്റു മക്കളെല്ലാം ഭര്ത്താക്കന്മാര്ക്കൊപ്പം പലയിടങ്ങളിലാണ് താമസിക്കുന്നത്. ലതയോടൊപ്പം സ്വന്തം വീട്ടാലായിരുന്നു രോഹിണിയുടെ താമസം. കഴിഞ്ഞ വര്‍ഷം ബാങ്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് തെറ്റിദ്ദരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ലതയും മകന് അര്‍ജ്ജുനും ചില കടലാസുകളില്‍ ഒപ്പുവിപ്പിച്ചുവത്രെ. പിന്നീട് വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് പരാതി. ലതയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ച് കയ്യുടെ എല്ല് പൊട്ടിച്ചതായും ഇവര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിയും നിലവിലുണ്ട്. മാടപ്പീടികയില്‍ വാടകക്ക് താമസിക്കുന്ന ഇളയമകള്‍ സവിതക്കൊപ്പമാണ് വൃദ്ധമാതാവ് ഇപ്പോള്‍ താമസിക്കുന്നത്. നിത്യച്ചെലവിനും ചികിത്സക്കും പണമില്ലാതെ വിഷമിക്കുന്ന തനിക്ക് മകന് കൈക്കലാക്കിയ സ്വത്ത് വീണ്ടെടുത്തു തരണമെന്ന് രോഹിണി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: