കൊല്ലം: എബിവിപി പ്രവര്‍ത്തകരെ സംഘടിതമായി മര്‍ദ്ദിച്ച എസ്എഫ്ഐ-പോലീസ് ബാന്ധവത്തിന് താക്കീത് നല്കുന്നതായിരുരുന്നു ഇന്നലത്തെ വിദ്യാഭ്യാസ ബന്ദ്. പഠിപ്പുമുടക്കി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ഇന്നലെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ചിന്നക്കടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം താലൂക്ക് ഓഫീസ് ചുറ്റി ഹൈസ്കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. ധര്‍ണ മഹാനഗര്‍ കണ്‍വീനര്‍ മനു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ബി.ഗോകുല്‍, ജില്ലാ സമിതിഅംഗങ്ങളായ സനൂപ് സോമന്, പി.അനന്ദു, വിഷ്ണു, നഗര്‍സമിതി അംഗങ്ങളായ അഖില്‍പ്രകാശ്, അഭിഷേക്, ശരത്, അനന്ദുകൃഷ്ണന്, സുമേഷ്, എസ്.സുദീശ്, അഖ്നിവേഷ്, എന്നിവര്‍ നേതൃത്വം നല്കി.
കൊട്ടിയത്ത് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ്-എസ്എഫ്ഐ-സര്‍ക്കാര്‍ കൂട്ടുകെട്ടിനെതിരായ താക്കീതായി. പ്രതിഷേധയോഗം ജില്ലാസമിതിയംഗം ബി.നന്ദു ഉദ്ഘാടനം ചെയ്തു. പോലീസിനെയും എസ്എഫ്ഐയെയും വിനിയോഗിച്ച് ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ പദ്ധതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദീപ്കുമാര്‍, ഗോവിന്ദ് ശ്രീകുമാര്‍, നിഷാദ്, നിഖില്‍, അവിനാശ് വിഘ്നേശ് എന്നിവര്‍ നേതൃത്വം നല്കി.
കരുനാഗപ്പള്ളി: സമാധാനപരമായി നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളെ അധികാരത്തിന്റെ ഗര്വില് അടിച്ചമര്‍ത്താന്‍ ശ്രമിയ്ക്കുന്നതിനെതിരെ എബിവിപി കരുനാഗപ്പള്ളിയില്‍ പ്രധിഷേധ മാര്‍ച്ച് നടത്തി.
അഞ്ചല്‍: പോളിടെക്നിക്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറ് നടത്തിയ എസ്എഫ്ഐയുടെയും അധികാരത്തിലിരുന്ന് പോലീസിനെ ഉപയോഗിച്ച് അവകാശസമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെയും എബിവിപി പ്രതിഷേധിച്ചു. അഞ്ചല്‍ സെന്റ് ജോസ് കോളേജിന് മുന്നില്‍ നിന്നുമാരംഭിച്ച സമരം ആര്‍ഒ ജംഗ്ഷനില്‍ സമാപിച്ചു. പരിപാടിയില്‍ എബിവിപി സംസ്ഥാനസമിതി അംഗം ബി. ബബുല്‍ദേവ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നഗര്‍ സെക്രട്ടറി അനന്ദു മല്ലശ്ശേരി സ്വാഗതവും നഗര്‍ പ്രസിഡന്റ് ഹരിശങ്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: