ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. ആര്യാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചിറ്റേഴത്ത് വീട്ടില്‍ ജയപ്രകാശ് (ജയപ്പന്‍ 52)നെയാണ് നോര്‍ത്ത് സിഐ വി. ബാബുവും എസ്ഐ എസ്.യു. പ്രമോദും സംഘവും പിടികൂടിയത്.
ഇയാള്‍ നിരവധി തട്ടിപ്പു ക്രിമിനല്‍ കേസിലെ പ്രതിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പല തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇയാള്‍ കബളിപ്പിച്ചത്. തനിക്ക് പണം നല്കിയ വിവരം പുറത്തു പറഞ്ഞാല്‍ ജോലിസാദ്ധ്യത ഇല്ലാതാവുമെന്നും ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ചാണ് കബളിപ്പിച്ചത്.
കൊല്ലം സ്വദേശിനി രഞ്ജിനി, രശ്മി, മണ്ണഞ്ചേരി സ്വദേശി ഷൈജു, പുന്നപ്ര സ്വദേശി ഉമേഷ് എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: