തൊടുപുഴ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ പണവും മൊബൈലുമടങ്ങിയ പഴ്സ് കവര്‍ന്നു. കാരിക്കോട് ഉണ്ടപ്ലാവ് പുന്നയ്ക്കല്‍ ദീപ സന്തോഷിന്റെ പഴ്സാണ് മോഷണം പോയത്. 12000 രൂപ, 1500 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, ആധാര്‍, ഇലക്ഷന് ഐഡി കാര്‍ഡുകള്‍ എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. മങ്ങാട്ടുകവലയില്‍ നിന്നും മുതലക്കോടം വരെയുള്ള യാത്രക്കിടെയിലാണ് പണമടങ്ങിയ പഴ്സ് പോകുന്നത്. മകളോടൊപ്പമാണ് വണ്ണപ്പുറം റൂട്ടിലോടുന്ന സോപാനം എന്ന സ്വകാര്യ ബസില്‍ കയറിയത്. ബസില്‍ തിരക്കായിരുന്നെന്നും ഇരിക്കാന്‍ സീറ്റ് കിട്ടാത്തതുകൊണ്ട് നിന്നാണ് യാത്ര ചെയ്തെന്നും ദീപ പറയുന്നു. മുതലക്കോടത്ത് ഇറങ്ങിയപ്പോഴാണ് പണം പോയത് മനസ്സിലായെങ്കിലും ബസ് ഒരുപാട് ദൂരം പിന്നിട്ടിരുന്നു. തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹാന്‍ബാഗില്‍ സൂക്ഷിച്ചിരുന്ന പഴ്സാണ് സിബ് തുറന്ന് കവര്‍ന്നത്. കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത് ബസുകളില്‍ ഇന്നരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. അതില്‍ രണ്ട് പ്രതികള്‍ പിടിയിലാകുകയും ചെയ്തിരുന്നു. ബസില്‍ കൃതൃമ തിരക്കുണ്ടാക്കി മാലയും സ്വര്‍ണ്ണവും തട്ടുന്ന വന്‍സംഘം നഗരത്തിലെത്തിയതായി പോലീസിന് വിവരമുണ്ട്. വിവിധ ബസ് സ്റ്റോപ്പുകളില്‍ കാത്ത് നിന്ന് പണം തട്ടുകയാണ് ഇവരുടെ രീതി. ഇന്നലെയും ഇത്തരത്തില്‍ 15000 രൂപ മോഷണം പോയതായി കാണിച്ച് മൂവാറ്റുപ്പുഴ സ്വദേശിനി പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: