താനെ: മഹാരാഷ്ട്രയിലെ താനെയില്‍ എടിഎം കൗണ്ടറുകളിലേക്ക് പണം കൊണ്ടുവരുന്ന വാനില്‍ നിന്ന് അജ്ഞാത സംഘം ഒമ്പതുകോടി കവര്‍ന്നു. സ്വകാര്യ കളക്ഷന്‍ സെന്ററില്‍ നിന്നും എടിഎം കൗണ്ടറുകളിലേക്ക് വാനില്‍ യാത്ര തിരിക്കവേയായിരുന്നു സംഭവം.
എടിഎം കൗണ്ടറുകളില്‍ പണം എത്തിച്ചു നല്കുന്ന ചെക്മേറ്റ് ക്യാഷ് മാനേജ്മെന്റ് സര്‍വ്വീസ് കമ്പനിയില്‍ നിന്നും ബോക്സുകളിലായി അടുക്കിയ പണമാണ് മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പണമടങ്ങിയ ബോക്സുമായി കമ്പനിയില്‍ നിന്നും വാനില്‍ എടിഎം കൗണ്ടറിലേക്ക് യാത്ര തിരിക്കവേ ആയുധധാരികളായ അജ്ഞാത സംഘം പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു.
മുഖംമൂടി ധരിച്ച ആയുധധാരികളായ ആറംഗ സംഘമാണ് പണം അപഹരിച്ചത്.
മോഷ്ടാക്കള്‍ പണം കവരുന്നതിന്റെ ദൃശ്യങ്ങള്‍ കമ്പനിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊള്ളക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി നശിപ്പിക്കാനും ഇവര്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ 12 കോടി രൂപ മോഷണം പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് നഷ്ടപ്പെട്ട തുക 9.16 കോടി രൂപയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: