തോട്ടപ്പള്ളി: കൊട്ടാരവളവ് – കൃഷ്ണന്‍ചിറ റോഡിന്റെ ശോച്യാവസ്ഥ പ്രദേശവാസികള്‍ക്ക് ഭീഷണിയായി. പ്രതിഷേധിച്ച് നാട്ടുകാര്‍ കെട്ടിയ വേലി സിപിഎമ്മുകാര്‍ പോലീസിനെ ഭീഷണിപ്പെടുത്തി പൊളിപ്പിച്ചു. സിപിഎം പ്രതിനിധീകരിക്കുന്ന പുറക്കാട് എട്ടാം വാര്‍ഡിലായിരുന്നു സംഭവം.
ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡിനു കുറുകെ ഓലകൊണ്ട് വേലികെട്ടി പ്രതിഷേധിക്കുകയായിരുന്നു. സമരം സിപിഎമ്മിന് എതിരാണെന്ന് പ്രചരിപ്പിച്ചാണ് പോലീസുകാര്‍ വേലി പൊളിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരിപ്പു സമരം നടത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് ടാര്‍ചെയ്യാന്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ നിബന്ധനയ്ക്ക് വിരുദ്ധമായി ദേശീയപാതയില്‍ നിന്ന് ടാറിങ് ആരംഭിക്കാതെ നേരത്തെ തകര്‍ന്നുകിടന്ന ഭാഗത്തുനിന്നാണ് ടാറിങ് ആരംഭിച്ചത്. ഇതോടെ 250 മീറ്ററോളം ഭാഗം ചെളിക്കുണ്ടായി മാറുകയായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രതിനിധികളെത്തി ഏതാനും ലോഡ് ഗ്രാവല്‍ ഇറക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: