മണര്‍കാട്: കാറിലെത്തിയ സംഘം സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല പാറയ്ക്കല്‍ വീട്ടില്‍ സെല്‍വം(55), മണര്‍കാട് വലിയഉഴത്തില് രാഹുല്‍ ചെട്ടിയാര്‍(27), മാങ്ങാനം മുക്കാട്ടില്‍ അരുണ്‍ അശോക്(26) എന്നിവരെയാണ് ഇന്നു രാവിലെ 9.30നു പുതുപ്പള്ളിയില്‍ നിന്നും മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. മണര്‍കാട് സ്വദേശിയായ ഒന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നു പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പിടികിട്ടാനുള്ള ഒന്നാം പ്രതിയുടെ കാര്‍ യുവതിയുടെ സ്കൂട്ടറില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ പിടിയിലായ സെല്‍വം ഒന്നാം പ്രതിയുടെ വീട്ടിലെ ജോലിക്ക് വന്നയാളാണ്. മറ്റു രണ്ടു പേര് ഒന്നാം പ്രതിയുടെ സുഹൃത്തുക്കളാണ്. മര്‍ദനത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന യുവതി ആശുപത്രി വിട്ടു. കായംകുളം സ്വദേശിയായ ജിന്സയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ മണര്‍കാട് കവലയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: