പാലക്കാട്: മത ഭീകരവാദ ശൃംഖലകളുടെ വലയിലകപ്പെടുന്ന ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രണയം നടിച്ച് ഹിന്ദുയുവതികളെ വലയിലാക്കി വിവാഹം നടത്തി രാഷ്ട്രവിരുദ്ധ, അനാശാസ്യ പ്രവര്‍ത്തികള്‍ക്ക് ഇവരെ ഉപയോഗിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ ഹിന്ദു പെണ്‍കുട്ടി അല്‍ഖ്വയ്ദ ബന്ധമുള്ള യുവാവിനൊപ്പം നാടുവിട്ടു. ചെര്‍പ്പുളശ്ശേരിയിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് നിരവധി കുട്ടികള്‍ സംഘത്തിന്റെ വലയിലായതായി സൂചന.
പെണ്‍കുട്ടി ജൂണ്‍ 13ന് വീട്ടില്‍ നിന്നും അപ്രത്യക്ഷയായതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നമ്പര്‍ 510/2016 മായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫല്‍ കുരിക്കളിലെത്തിയത്. മതംമാറ്റാനുള്ള ലക്ഷ്യത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ച് കടത്തിക്കൊണ്ടു പോയതായാണ് വിവരം
. ചെര്‍പ്പുളശ്ശേരി കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ഡിഎല്‍എസ് ഓവര്‍സീസ് എഡ്യൂക്കേഷനിലും പഠനം നടത്തിയിരുന്നു. ഈ കാലയളവിലാണ് നൗഫലിന്റെ വലയില്‍ അകപ്പെടുന്നത്.
യമനിലെ ദാര്‍ ഉള് ഹദിത് മദ്രസയില്‍ ഒരു വര്‍ഷത്തെ മതപഠനത്തിനു ശേഷം 2015 ജൂലൈയില്‍ നൗഫല്‍ കേരളത്തില്‍ എത്തിയതായി അന്വേഷണസംഘം പറയുന്നു. യമനില്‍ ഭാര്യയും ഒരു കുട്ടിയുമുള്ള നൗഫല്‍ നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് ചെര്‍പ്പുളശ്ശേരിയിലുള്ള കൂട്ടാളികളുടെ സഹായത്തോടെ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയത്.
മതഭീകരവാദത്തിന്റെ കെണിയില്‍പെട്ട പെണ്‍കുട്ടി ചെര്‍പ്പുളശ്ശേരിയിലെ വീട്ടുകാര്‍ക്കെഴുതിയ കത്തിന്റെ ഉള്ളടക്കം…
സ്നേഹം നിറഞ്ഞ അച്ഛനും, അമ്മയ്ക്കും, ഉണ്ണിക്കും,
നിങ്ങള്‍ മൂന്ന് പേരും എന്നോട് ക്ഷമിയ്ക്കണം. ഞാന്‍ ഈ വീട്ടില്‍ നിന്നും ഇസ്ലാം മതം സ്വീകരിക്കുവാനും അതിനെക്കുറിച്ച് പഠിക്കുവാനും പോവുകയാണ്. നിങ്ങള്‍ ഒരിക്കലും വേദനിയ്ക്കരുത്. ഞാന്‍ മൂന്ന് വര്‍ഷമായി ഇസ്ലാം മതം സ്വീകരിച്ചിട്ടും ചൊല്ലിയിട്ടും. എനിക്ക് ഇസ്ലാമികപരമായി ജീവിക്കാനാണിഷ്ടം. അതുകാരണം പ്രശ്നങ്ങള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിട്ടുള്ളൂ. അമ്മാമമാരോടും ജയവല്ല്യമ്മയോടും എല്ലാം അച്ഛന് പറഞ്ഞിട്ട് പ്രശ്നങ്ങള്‍ മാത്രം ഉണ്ടാക്കി.
അച്ഛന് എന്നോട് പറഞ്ഞില്ലേ നിന്റെ വിശ്വാസത്തില്‍ ജീവിക്കാന്‍ ഇവിടെ പറ്റില്ല, ഇവിടം നിന്ന് പോവണം എന്നെല്ലാം. ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ട് വന്നിട്ട് ഒരുപാട് ദേഷ്യപ്പെട്ടിട്ടില്ലേ. ഞാന്‍ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് പോവുകയല്ല, ഇസ്ലാം അതിന് അനുവദിക്കുന്നുമില്ല. പക്ഷെ ഇസ്ലാമികപരമായി ജീവിക്കാന്‍ എനിക്ക് ഇവിടെ കഴിയില്ല. നിങ്ങള്‍ വിഷമിയ്ക്കരുത്. ആളുകള്‍ എന്തും പറയും. നമ്മളെയെല്ലാം സൃഷ്ടിച്ച റബ്ബിനോട് നമുക്ക് ഒരുപാട് ഉത്തരവാദിത്വമുണ്ട്.
നമ്മുടെ ഈ ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല.
ഒരൊറ്റ മതം മാത്രമേ ഈ ലോകത്ത് ഉള്ളൂ. അത് ഇസ്ലാം മതമാണ്. ഒറ്റദൈവം മാത്രമേ ഉള്ളൂ. അത് അള്ളാഹുവാണ്. നിങ്ങളും ഇസ്ലാമിലും ഏകദൈവത്തിലും വിശ്വസിയ്ക്കണം. സത്യം അതാണെന്ന് മനസ്സിലാക്കണം. കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും എന്തു വേണമെങ്കിലും പറയാം അത് നിങ്ങള്‍ കാര്യമാക്കരുത്. വിഷമിയ്ക്കരുത്. എന്നെ സൃഷ്ടിച്ച എന്റെ റബ്ബിനോട് എനിക്ക് ഒരുപാട് കടമകള്‍ ഉണ്ട്. ഇസ്ലാമികപരമായി എനിക്ക് ജീവിയ്ക്കണം
. സ്ത്രീയായി എനിയ്ക്ക് ജീവിക്കണം. ഇവിടെ ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വെച്ചിട്ടാണ് പോണത്. നിങ്ങള്‍ അത് വായിച്ച് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കണം. സത്യം അതുമാത്രമാണെന്ന് വായിച്ച് മനസ്സിലാക്കണം. ഈ നന്മ മനസ്സിലാക്കി ഇസ്ലാമിലേയ്ക്ക് വരണം. വേദനിയ്ക്കരുത്. ആരും എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. നിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: