തിരുവനന്തപുരം: കണ്ണൂരിലെ ജനങ്ങള്‍ക്ക് സമാധാന ജീവിതം സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പാര്‍ട്ടിഗ്രാമങ്ങള്‍ സംഘര്‍ഷ ഭരിതമാണ്.
മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതു പോലെ ലളിതമല്ല അവിടുത്തെ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തെ കുറിച്ചു കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളിലും അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി നിയമസഭയില്‍ നിന്ന് വാക്കൗട്ടും നടത്തി.
പാര്‍ട്ടിഗ്രാമങ്ങളില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള അവസരമുണ്ടാകണം. അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം നല്ലതല്ല. സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കുകയാണ് വേണ്ടതെന്നും വാക്കൗട്ടിനു മുന്‍പ് ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: