ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസില്‍ കര്‍ണാടകത്തിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
കേസുകളിലെ പ്രതികളെല്ലാം ഒരേയാള്‍ക്കാര്‍ ആയതിനാല്‍ കേസുകള്‍ ഒന്നിച്ചുപരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയിന്മേല് നല്കിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് മദനി ആവശ്യപ്പെടുന്നത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ്.
വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് മദനി തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത്. അതിനാല്‍ അപേക്ഷകള്‍ തള്ളണം. കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
2008ലാണ് ബെംഗളൂരുവില്‍ സ്ഫോടന പരമ്പര നടന്നത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ് മദനി. ഈ സ്ഫോടനം നടത്താന്‍ കൊടും ഭീകരന് തടിയന്റവിട നസീറും മദനിയും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: