മലപ്പുറം: മലപ്പുറം മങ്കടയിലെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. എരഞ്ഞിക്കുത്ത് റഫീഖ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊലയാളിസംഘത്തില്‍ എട്ട് പേരെന്ന് ഏക ദൃകസാക്ഷി ലത്തീഫ് വെളിപ്പെടുത്തി. കസ്റ്റഡിയിലിുള്ള നാസറും ഒളിവിലുള്ള സുഹൈലുമാണ് മുഖ്യപ്രതികളെന്ന് ലത്തീഫ് പറയുന്നു. രണ്ട് മണിക്കൂറോളം പ്രതികള്‍ നസീറിനെ മര്‍ദ്ദിച്ചു. കൈയും കാലും ഒടിഞ്ഞു തൂങ്ങും വരെ മര്‍ദ്ദിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പരിചയത്തിലുള്ള യുവതിയുടെ വീട്ടില്‍വച്ച് കണ്ടു എന്ന് പറഞ്ഞാണ് മങ്കട കൂട്ടില്‍ കുന്നശേരി നസീര്‍ ഹുസൈനെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ഗള്‍ഫിലെ ജോലി വിട്ട് നാട്ടില്‍ ബിസിനസ് ചെയ്ത് വരുകയായിരുന്നു നസീര്‍ ഹുസൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: