വനവാസത്തിനിടയില്‍ ഒരിക്കല്‍ രാമലക്ഷ്ണന്മാര്‍ ശൃംഗവേരപുരത്തിലെത്തി. രാത്രി സീതാരാമന്മാരെ സംരക്ഷിച്ചുകൊണ്ട് ഏകാന്തത്തിലിരിക്കുമ്പോള്‍ ലക്ഷ്മണന് തന്റെ പത്നിയായ ഊര്മ്മിളയെക്കുറിച്ചാലോചിച്ചു. അയോധ്യയിലെ അന്തഃപ്പുരത്തിനകത്തെ ഏകാന്തവാസത്തില്‍ അവള് വീര്പ്പുമുട്ടുന്നുണ്ടാവുമെന്ന് ലക്ഷ്മണന് ചിന്തിച്ചു.
ഈ സമയത്താണ് നിദ്രാദേവി ലക്ഷ്മണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. നിദ്രാദേവി ലക്ഷ്മണനോട് പറഞ്ഞു:
‘അല്ലയോ കുമാര! ഞാന്‍ നിദ്രാദേവിയാണ്. നിന്റെ കൂട്ടിനു വന്നതാണ്.’
ഇതുകേട്ട് ലക്ഷ്മണന് പറഞ്ഞു:
‘ദേവീ! ഞങ്ങള്‍ അയോധ്യയില്‍ മടങ്ങിയെത്തുമ്പോള്‍ നീഎന്റെ അടുത്തു വരൂ. ഇപ്പോള്‍ നീ അയോധ്യയിലേക്ക് പോയി രാപകല്‍ ഊര്‍മ്മിളയെ ശരണം പ്രാപിക്കൂ.
പതിന്നാലുവര്‍ഷത്തെ കാലാവധി തീരുമ്പോള്‍ ഞാന്‍ നിന്നെ സ്വീകരിച്ചു കൊള്ളാം.’
ലക്ഷ്മണന്റെ നിര്‍ദേശപ്രകാരം നിദ്രാദേവി അയോധ്യയിലെത്തി ഊര്‍മ്മിളയെ ശരണം പ്രാപിച്ചു. അന്നുമുതല്‍ ഊര്‍മ്മിള രാപകല്‍ ഗാഢനിദ്രയിലായിരുന്നത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: