മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ 2007- 2008ലെ ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ മുഖേന പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് ചര്‍ക്കയും നൂലും നല്കുന്ന പദ്ധതിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്തംഗം രാജേഷ് ഉണ്ണിച്ചേത്ത് പരാതി നല്കി.
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ആലപ്പുഴ, പഞ്ചായത്ത് ഡയറക്ടര്‍ (തിരുവനന്തപുരം, ആലപ്പുഴ), മനുഷ്യാവകാശ കമ്മീഷന്, കുടുംബശ്രീ ജില്ലാ കേന്ദ്രം കോര്‍ഡിനേറ്റര്‍, ജില്ലാ കളക്ടര്‍, എസ്സി/ എസ്റ്റി ഡവലപ്മെന്റ് കമ്മീഷന് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
പദ്ധതി നടത്തിപ്പ് കാലയളവിലെ സിഡിഎസ് ഭാരവാഹികളെയും പഞ്ചായത്ത് അധികൃതരെയും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
100 പേര് അംഗങ്ങളായ പദ്ധതിയില്‍ ആനുകൂല്യം കൈപ്പറ്റാത്തവര്‍ ഉള്‍പ്പെടെ 57 പേര്‍ക്കാണ് ഇപ്പോള്‍ ബാങ്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നിലവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണമ്മ ജൂണ്‍ 28ന് കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയോ അന്വേഷണമോ നടത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: