കുളമാവ്: ഭാര്യയുടെ അമ്മയെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം കൊട്ടാരക്കര പുത്താര്‍ കിഴക്കേതില്‍ അശോകന് (വിജയന്-44) നെയാണ് കുളമാവ് പോലീസ് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ എസ്ഐ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തിരുവല്ലയിലെ നെല്ലിമലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 16ന് രാത്രി 8 മണിയോടെയാണ് സംഭവം. ഭാര്യാമാതാവായ വിലാസിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന പ്രതിക്കെതിരെ മുമ്പും പരാതി ഉണ്ടായിരുന്നു. ഇതില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് വിലാസിനി തനിച്ച് താമസിക്കുന്ന കുളമാവിലെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. വാതില്‍ ചവിട്ടിപൊളിച്ച് ഉള്ളില്‍ കയറിയ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയെയും കുട്ടികളെയും തന്നില്‍ നിന്നകറ്റിയെന്നും അവരെ കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. 2013 മുതല്‍ പ്രതി കുളമാവില്‍ താമസിച്ച് വരികയാണ്. ഇന്നലെ രാത്രി വൈകി പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: