ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പാണ് സ്വവര്‍ഗരതിയെ കുറ്റകരമായി പ്രഖ്യാപിച്ചിട്ടുളളത്. ഇത് ചോദ്യം ചെയ്ത് ചില പ്രശസ്ത വ്യക്തികളാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുളളത്. നേരത്തെ സമാനമായ ഒരു ഹര്‍ജി എന്‍ജിഒ നാസ് ഫൗണ്ടേഷനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുളള അഞ്ചംഗ ബെഞ്ച് പരിഗണിച്ച് വരികയാണ്.
പ്രശസ്ത പാചക വിദഗ്ദ്ധ റിതു ഡാല്‍മിയ, നര്‍ത്തകനായ എന്‍.എസ്. ജോഹര്‍ തുടങ്ങിയവരാണ് പുതിയ ഹര്‍ജി നല്‍കിയിട്ടുളളത്. ഇവര്‍ രാജ്യത്തിന് നല്കുന്ന പല സംഭാവനകളും അവഗണിച്ചാണ് അവരുടെ ലൈംഗികത നാം നിഷേധിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
നാസ് ഫൗണ്ടേഷന് 2001ലാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവര്‍ രണ്ട് പ്രാവശ്യം 377-ാം വകുപ്പിനെതിരെയുളള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇത് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചിന് മുമ്പാകെ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: