ന്യൂദല്‍ഹി: വാട്സ് ആപ്പിന്റെ സ്വകാര്യ ഉപയോഗങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഭാരതത്തില്‍ ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഹര്‍ജിക്കാരനോട് പരാതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹരിയാന സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ സുധീര്‍ യാദവാണ് വാട്സ്ആപ്, വൈബര്‍, ടെലിഗ്രാം, ഹൈക്ക് തുടങ്ങിയ ഇരുപതോളം ആപ്പുകള്‍ വഴി ഭീകര പ്രവര്‍ത്തകരെ സഹായിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനും സാധിക്കുന്നതാണ്.
അതുകൊണ്ടു തന്നെ ഇതുവഴി കോഡ് ഭാഷയില്‍ ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നതാണ്. അതിനാല്‍ ദേശീയ സുരക്ഷയെ കണക്കിലെടുത്ത് ഭാരതത്തില്‍ ഇത്തരം ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി ഇതുസംബന്ധിച്ച പരാതി ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയെ (ട്രായ്) അറിയിക്കാനും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: