കൊല്‍ക്കത്ത: സി.പി.എം പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി ബിമന്‍ ബോസ് തുടരും. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് ബിമന്‍ ബോസിനെ വീണ്ടും തെരഞ്ഞെടുത്തത്. 83 അംഗ സംസ്ഥാന സമിതിയില്‍ നിന്നു വിവാദ നായകരായ രണ്ടു പേരെ ഒഴിവാക്കി.
നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനു പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്മണ് സെയ്ദ്, അനില്‍ ബസു എന്നിവരെയാണ് ഒഴിവാക്കിയത്. ഇത് മൂന്നാം തവണയാണ് ബിമന്‍ ബോസ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. 2006-ല്‍ അന്നത്തെ സെക്രട്ടറി അനില്‍ ബിശ്വാസിന്റെ നിര്യാണമാണ് ബിമന്‍ ബോസിനെ ആ സ്ഥാനത്തേക്ക് നയിച്ചത്. അതിനുശേഷം 2008-ല്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം തവണയും അദ്ദേഹത്തെ തന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള 175 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. കാന്തി ബിശ്വാസ് കണ്ട്രോള് കമ്മീഷന് ചെയര്‍മാനായി. അഞ്ചുപേരുള്ള കണ്ട്രോള് കമ്മീഷനെയും തെരഞ്ഞെടുത്തു. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കിയ മുന്‍ സ്പീക്കര്‍ ഹാഷിം അബ്ദുല്‍ ഹാലിം, ബിനോയ് കോനാരടക്കം എട്ടു പേരെ ഹോനോററി അംഗങ്ങളായി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: