തിരുവനന്തപുരം: കോടതിവിധി പ്രകാരം പൂട്ടിയ നാലു സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എയുപിഎസ്-മലാപ്പറമ്പ,് എയുപിഎസ്, പാലോട്ട് കോഴിക്കോട്, പിഎംഎല്‍പിഎസ്-വേളൂര്‍, തൃശ്ശൂര്‍, എഎംഎല്‍പിഎസ്- മങ്ങാട്ടുമുറി, മലപ്പുറം എന്നിവയാണ് ഏറ്റെടുക്കുന്ന സ്കൂളുകള്‍. അഡ്വ ജി. പ്രകാശിനെ സുപ്രീം കോടതി സ്റ്റാന്റിങ്ങ് കൗണ്‍സലായി നിയമിക്കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇദ്ദേഹം തന്നെയായിരുന്നു സുപ്രീംകോടതിയിലെ സ്റ്റാന്റിങ്ങ് കൗണ്‍സില്‍.
മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും കരമന ദേശീയപാതയില്‍ കുഴിയില്‍ വീണ് മരിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി പ്രകാശിന്റെ ഭാര്യയ്ക്ക് ജോലിയും അഞ്ചു ലക്ഷം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
ചികിത്സയില്‍ കഴിയുന്ന മുന്‍ എംഎല്‍എ കെ.സി. കുഞ്ഞിരാമന്റെ വെല്ലൂര്‍ ആശുപത്രിയിലെ ചികിത്സാചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും നെടുമങ്ങാട് സ്വദേശി രാജന്റെ മകന് ലിനു രാജന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപയും ധനസഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: