തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷ പദവി നല്‍കാമോ എന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇരട്ടപ്പദവി എന്ന സാങ്കേതിക കുരുക്കില്‍ പെടാതിരിക്കണമെങ്കില്‍ ഇതിന് നിയമഭേദഗതി ആവശ്യമാണ്. അതിനായാണ് ചീഫ്സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.
നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി അവതരിപ്പിച്ച് പാസ്സാക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ജൂലൈ പകുതിയോടെ മാത്രമേ വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകൂ.
ഗവര്‍ണറുടെ നയപ്രഖ്യാപന ചര്‍ച്ച കഴിഞ്ഞ് നിയമസഭ ഇന്നു പിരിഞ്ഞാല്‍ പിന്നെ ജൂലൈ എട്ടിന് ബജറ്റ് അവതരണത്തിനായി സമ്മേളിക്കും.
ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷ പദവി നിലവില്‍ ലാഭകരമായ പദവികളുടെ ഗണത്തിലാണ് പെടുന്നത്. എന്നാല്‍ ആസൂത്രണ ബോര്‍ഡ് അദ്ധ്യക്ഷ പദവി തുടങ്ങിയവ ഇതില്‍ പെടുന്നതല്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ്സെക്രട്ടറിയോട് മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: