തിരുവനന്തപുരം: പ്രതിപക്ഷം മര്യാദ പഠിച്ചിട്ടുവേണം സഭയില്‍ വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മുഖ്യമന്ത്രി രോഷാകുലനായി സംസാരിച്ചത്.
മാനദണ്ഡം നോക്കാതെ സെക്രട്ടേറിയറ്റില്‍ 3000 ജീവനക്കാരെ സ്ഥലം മാറ്റിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെ പോലും പരിഗണിച്ചില്ലെന്നുമാരോപിച്ച് പി.ടി.തോമസായിരുന്നു അടിയന്തിര പ്രമേയത്തിന്നോട്ടീസ് നല്‍കിയത്. വികലാംഗര്‍ മുതല്‍ പട്ടികജാതിക്കാരെ വരെ നിയമ വിരുദ്ധമായി സ്ഥലം മാറ്റിയെന്ന് പി.ടി.തോമസ് പറഞ്ഞു.
മറുപടി നല്കാന് എണീറ്റ മുഖ്യമന്ത്രി, പി.ടി.തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുന്നുവെന്ന് ആമുഖമായി പറഞ്ഞു. സ്ഥലജല വിഭ്രമം എന്നത് പിന്‍വലിക്കണമെന്നും സഭയില്‍ പറയാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചെറിയരീതിയില്‍ വാക്കേറ്റത്തിലായി. പ്രതിപക്ഷ ബഹളമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സ്ഥലജല വിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാല്‍മതി. വെറുതെ ബഹളം വയ്ക്കാന്‍ മാത്രം പഠിച്ചാല്‍ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്, ആ മര്യാദ ഇങ്ങോട്ടും വേണം. ആദ്യം മര്യാദ പഠിച്ചിട്ടുവരണം. എന്നിട്ട് സംസാരിക്കാന്‍ ശ്രമിക്കണം-പിണറായി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ.കെ. ബാലന് ഇതുപോലെ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ മറുപടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ പ്രതികാര നടപടി ജീവനക്കാര്‍ക്ക് നേരെ ഉണ്ടായിട്ടില്ല. എല്ലാ ജീവനക്കാരേയും ഒരേ കണ്ണാല്‍ കാണുന്ന ്യൂനയമാണ് സര്‍ക്കാരിനുള്ളത്.
പ്രതികാര മനോഭാവത്തോടെ ജീവനക്കാരോടു സര്‍ക്കാര്‍ പെരുമാറില്ല. സ്ഥലംമാറ്റം സംബന്ധിച്ച വിഷയത്തില്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. അവരോടു താന്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. സ്ഥലം മാറ്റത്തില്‍ പക്ഷപാതരഹിതമായേ ്യൂനടപടി ഉണ്ടാകൂ. ഏതെങ്കിലും തരത്തില്‍ മനുഷത്വരഹിത ്യൂനടപടി ഉണ്ടായെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചു.
മുഖ്യമന്ത്രിയുടെയും പി.ടി.തോമസിന്റെയും പ്രസംഗം കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് സഭയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയില്‍നിന്നും നമ്മളിത് പ്രതീക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് പറഞ്ഞത് മറക്കരുത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിശ്വാസം അര്‍പ്പിച്ച് വാക്കൗട്ട് നടത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: