തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഡിജിപി നല്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന് തള്ളി. വിഷയത്തില്‍ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ കമ്മിഷന് ഉത്തരവിട്ടു. മണിയുടെ ബന്ധുക്കളുടെ പരാതിയില്‍ നേരത്തെ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് സിബിഐക്ക് വിടാനുള്ള നടപടികളിലാണെന്ന ഒറ്റവരി റിപ്പോര്‍ട്ട് ആയിരുന്നു ഡിജിപി സമര്‍പ്പിച്ചത്.
പരാതിയില്‍ ഉന്നയിച്ചിരുന്ന കാരണങ്ങളെ സംബന്ധിച്ച് പരാമര്ശങ്ങളില്ലാതിരുന്ന ഡിജിപിയുടെ ഒറ്റവരി റിപ്പോര്‍ട്ടില്‍ കമ്മിഷന് അതൃപ്തി രേഖപ്പെടുത്തിയാണ് തള്ളിയത്.
കാക്കനാട്ടെയും, ഹൈദരാബാദിലെ കേന്ദ്ര ലാബിലെയും പരിശോധനാഫലങ്ങള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയിലെ വൈരുധ്യം, സംശയിക്കുന്നവരുടെ പേരുവിവരങ്ങളടക്കമുള്ള വിശദാംങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു പരാതി.
കമ്മിഷന് അംഗം പി. മോഹന്‍കുമാറാണ് കേസ് പരിഗണിച്ചത്. മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന് ബുധനാഴ്ച കമ്മിഷന് മുന്നില്‍ ഹാജരായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചയുടെ തെളിവാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് കമ്മിഷന് തള്ളിയതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മണിയുടെ സഹോദരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: