കണ്ണൂര്‍: സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് ജനകീയ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.അനൂപ് പ്രസ്താവിച്ചു. വളപട്ടണം ഹൈസ്കൂളില്‍ സമരം നടത്തി പിരിഞ്ഞുപോയ വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. വിക്ടോറിയ കോളേജ് അധ്യാപികക്ക് കുഴിമാടം തീര്‍ത്ത് ആദരാഞ്ജലികളര്‍പ്പിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ മാര്‍ച്ചിന് നേരെ കല്ലെറിഞ്ഞ് അക്രമിക്കുകയും വൈസ് ചാന്‍സലറെ ചേമ്പറില്‍ കയറി അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐക്കാര്‍ എബിവിപിയെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: