കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. അലവില്‍ ആറാങ്കോട്ടം വായനശാലക്ക് സമീപത്തെ ബിജെപി പ്രവര്ത്തകന് ടി.കെ.പ്രശാന്തന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്. വാഹനത്തിലെത്തിയ സംഘം വീടിന് നേരെ കല്ലെറുനടത്തുകയായിരുന്നു. കല്ലേറില്‍ മുന്‍വശത്തുള്ള ജനലിന്റെ ആറ് ഗ്ലാസുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം. ബിജെപി അഴീക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്ന പ്രശാന്ത് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാണ് ഇപ്പോള്‍. ബോധപൂര്‍വ്വം ഈ മേഖലയില്‍ പശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം ക്രിമിനല്‍ സംഘം വീടിന് നേരെ അക്രമം നടത്തിയത്. ഈ പ്രദേശത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായി നടന്നുവരികയാണ്. സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലെ യുവാക്കളാണ് സംഘപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത്. ഇതിന് തടയിടാനാണ് അക്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഈ മേഖലയില്‍ സിപിഎം അക്രമം നടത്തിയിരുന്നു. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ‘ഭാരതീയ ജനതാപാര്‍ട്ടി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ആറാംകോട്ടം മേഖലയില്‍ പ്രതിഷേധ പ്രകനം നടത്തി. അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് പി വി വിനീഷ്ബാബു, സെക്രട്ടറിസി.വി.സുധീര്‍ബാബു, മത്സ്യ പ്രവര്‍ത്തക സംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ അജിത്ത്, പഞ്ചായത്ത് പ്രസിഡണ്ട് കെ.അനില്‍രാജ്, യുവമോര്‍ച്ച നേതാക്കളായ അര്ജ്ജുന്, സച്ചിന് പി രാജ്, രാഹുല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: