മയ്യില്‍: ഭൂമിയും വീടും വാങ്ങിത്തരാമെന്ന് പറഞ്ഞ് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബ്രോക്കറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പറമ്പ് സ്വദേശി ചാത്തോത്ത് ഷംസുദ്ദീന് (33)നെയാണ് മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയില്‍ താമസിക്കുന്ന വടകര തൂണോരി സ്വദേശി സതീശന്റെ പരാതിയിലാണ് നടപടി. ഭൂമിയും വീടും വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത ഷംസുദ്ദീന് അവ വാങ്ങിക്കൊടുക്കാതിരിക്കുകയും വാങ്ങിയ പണം തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സതീശന് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: