എടത്വാ: തപാല്‍ വകുപ്പിന്റെ തലവടി സബ് ഓഫീസ് കെട്ടിടത്തിന്റെ ദുരവസ്ഥക്ക് ശാപമോക്ഷം. മാധ്യമ വര്‍ത്തയെ തുടര്‍ന്ന് തലവടി ഗ്രാമപഞ്ചായത്ത് ഇടപെട്ട് നല്കിയ നിവേദനത്തില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് അടിയന്തിര നടപടി സ്വീകരിക്കാന്‍ തപാല്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി.
തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തലവടി സബ്ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. കേന്ദ്രഫണ്ട് അനുവദിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറ്റകുറ്റപണിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
തിരുവനന്തപുരത്തുനിന്നും തിരുവല്ലയില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു. ചേര്‍ന്നൊലിക്കുന്ന ഓഫീസ് കെട്ടിടത്തിലെ ഫയലുകളും മണിയോര്‍ഡറും, അനുബന്ധരേഖകളും നശിക്കാതിരിക്കാനും, നിലംപൊത്താറായ കെട്ടിടത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയ്ക്കും പഞ്ചായത്ത് ഇടപെടണമെന്ന് 11-ാം വാര്‍ഡ് അംഗം അജിത്ത് കുമാര്‍ പിഷാരത്താണ് പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്.
മെമ്പറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ശോചന്യാവസ്ഥ പരിഹരിക്കാണമെന്നാവശ്യപെട്ട് എം.പിക്കും പോസ്റ്റുമാസ്റ്റര്‍ ജനറലിനും നിവേദനം നല്കാന് പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: