തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കോടി രൂപയുടെ പൊതുകടം ഉണ്ടായതിന്റെ ഉത്തരവാദിത്തം കേരളത്തെ മാറിമാറി ഭരിച്ച രണ്ടു മുന്നണികള്ക്കുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.അഴിമതിയും സ്വജനപക്ഷപാതിത്വവും കൈമുത ലാക്കിയ ഭരണാധികാരികള്‍ നാടുഭരിച്ചതിന്റെ ബാക്കി പത്രമാണ് ജനിച്ചുവീഴാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായി മാറിയത്.
ഒരു ദിവസംകൊണ്ട് മോശമായ സാമ്പത്തികാവസ്ഥയല്ല കേരളത്തിന്റേത്. ധവളപത്രം പുറത്തിറക്കി മേനിനടിക്കുന്ന ഡോ. തോമസ് ഐസക്കും ഇടതുമുന്നണിയും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ബാധ്യതയ്ക്ക് കാരണക്കാരാണ്. ഐസക്കിന്റെ വിലാപത്തിന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടങ്കില്‍ കരകയ റാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിട്ട മുന്‍ ഭരണാധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര് ശ ചെയ്യണം.
മോശം സാമ്പത്തികാവസ്ഥയ്ക്ക് ധവളപത്രം പരിഹാരമ ല്ലെന്ന് തോമസ് ഐസക് മനസ്സിലാക്കണം. ഇതിനു മുമ്പുള്ള രണ്ട് യുഡിഎഫ് സര്‍ക്കാരുകള്‍ ധവളപത്രം പുറത്തിറിക്കി യിട്ടുണ്ട്. അതിനുശേഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കടക്കെണിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള പദ്ധതികളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ധവളപത്രം നിശബ്ദത പാലിക്കുകയാണ്.
ആഭ്യന്തര ഉത്പാദനത്തിന്റെ 1.79 ശതമാനം മാത്രമാണ് മൂലധനച്ചെലവിനായി കേരളം മാറ്റിവയ്ക്കുന്നത്. വികസന കാര്യത്തില്‍ പിന്നാക്കമെന്ന് കേരളം പരിഹസിക്കുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനാണ് ധനമന്ത്രി ശ്രമിക്കേണ്ടതെന്നു കുമ്മനം ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്താണെന്നു കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ടില്‍ എത്രമാത്രം കഴിഞ്ഞ സര്‍ക്കാര്‍ വിനിയോഗിക്കാതെ പാഴാക്കിയെന്നും ധവള പത്രം പറയേണ്ടതായിരുന്നു. ഇത് വ്യക്തമാക്കാത്തത് ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളി മൂലമാണ്.
സാമ്പത്തിക ഞെരുക്കം പറഞ്ഞ് ജനങ്ങള്‍ക്കുമേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കുമ്മനം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: