സീതാപഹരണത്തിനുശേഷം ഒരു ദിവസം രാമന് വിരഹാര്‍ത്തനായി മാല്യവന്തപര്വതത്തില് ഇരിക്കുകയായിരുന്നു. അപ്പോള്‍ ആ വഴിവന്ന ഒരു കോഴി രാമനോടു ചോദിച്ചു:
‘ആരാണു നിങ്ങള്‍? എന്തിനാണ് ഈ വിധം ദുഃഖാകുലനായി ഇവിടെയിരിക്കുന്നത്.’
കോഴിയുടെ ചോദ്യത്തിനുത്തരമായി രാമന് തന്റെ വനവാസത്തിനെക്കുറിച്ചും സീതയുടെ അപഹരണത്തിന്റെ കഥയും പറഞ്ഞു. തന്റെ പ്രിയപത്നിയുടെ വിയോഗത്താലാണ് താന്‍ ദുഃഖിതനായിരിക്കുന്നതെന്നു രാമന് അറിയിച്ചു.
രാമന്റെ വാക്കുകേട്ട് കോഴി പറഞ്ഞു:
‘രാവണന് എന്നൊരു രാക്ഷസനാണ് സീതയെ അപഹരിച്ചുകൊണ്ടു പോയത്. ഞാന്‍ എന്റെ കണ്ണുകൊണ്ട് ഇക്കാര്യം കണ്ടിരിക്കുന്നു.’
കോഴിയുടെ ഈ സാക്ഷ്യം പറയല്‍ കേട്ട് ശ്രീരാമന് പറഞ്ഞു:
‘അല്ലയോ കുക്കുടമേ, നിന്റെ ആത്മാര്‍ത്ഥതയില്‍ ഞാന്‍ അതീവസന്തുഷ്ടനായിരിക്കുന്നു. നിന്റെ തലയില്‍ ഏഴുശാഖകളുള്ള ചുവന്ന കിരീടമുണ്ടായിരിക്കുന്നതുമാണ്. എന്നുമാത്രമല്ല, നിന്നെ കൊല്ലുന്നവന് എന്റെ ശത്രുവുമായിരിക്കും.’
ഈ വരങ്ങള്‍ നല്കി രാമന് കോഴിയെ സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: