ഹരിപ്പാട്: ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം ഒരുക്കുന്നതിനായി എല്‍പി വിഭാഗത്തില്‍ പഠിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ക്ലാസ് റൂമില്‍ നിന്ന് പുറത്താക്കി വരാന്തയില്‍ നിര്‍ത്തിയ ഹരിപ്പാട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള് പ്രിന്‍സിപ്പലിന്റെ നടപടി വിവാദമാകുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഗവണ്മെന്റ് എല്‍പി സ്ക്കൂളില്‍ പന്ത്രണ്ട് കുട്ടികളും നാല് അദ്ധ്യാപകരുമാണുള്ളത്. ഇന്നലെ ക്ലാസില്‍ എത്തിയത് ഒന്‍പത് കുട്ടികളാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എല്‍പി വിഭാഗം കുട്ടികളുടെ ക്ലാസ്റൂമില്‍ കിടന്ന ബഞ്ചുകള്‍ പ്രിന്‍സിപ്പല്‍ എടുത്തി. എന്നാല്‍ ഇവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ല. രാവിലെ സ്ക്കൂളിലെത്തിയ കുട്ടികള്‍ ഇരിക്കാന്‍ സ്ഥലമില്ലാതെ പതിനൊന്നുമണിവരെ വരാന്തയില്‍ നിന്നു.
സംഭവമറിഞ്ഞ് ഹരിപ്പാട് എഇഒ: കെ. ചന്ദ്രമതി, സീനിയര്‍ സൂപ്രണ്ട് എം. രാജേന്ദ്രപ്രസാദ്, പിറ്റിഎ പ്രസിഡന്റ് ജി. കാര്ത്തികേയന് എന്നിവര്‍ ഇടപെട്ടു. ഇതേ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ക്ലാസില്‍ കയറാന്‍ അവസരമുണ്ടായത്.
പ്രധാന സ്ക്കൂളിന്റെ ഗ്രൗണ്ടിലെ കെട്ടിടത്തിലായിരുന്നു കാലങ്ങളായി എല്‍പി സ്ക്കൂള് പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ കാലപ്പഴക്കത്താല്‍ സ്ക്കൂള് കെട്ടിടത്തിന്റെ ഓടുകളും മറ്റും പൊട്ടി കുട്ടികളുടെ ജീവനു ഭീഷണിയായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ട് എല്‍പി സ്ക്കൂള് ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് മാറ്റുകയായിരുന്നു.
സ്ക്കൂള് കെട്ടിടങ്ങളുടെ പ്രധാന കസ്റ്റോഡിയന്‍ ഹെഡ്മിസ്ട്രസ് ആയിരിക്കെ പ്രിന്‍സിപ്പലിന്റെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: