കാഞ്ഞാര്‍: സംസ്ഥാനത്ത് വിവിധ കേസുകളില്‍ പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിക്കുന്ന വാഹനങ്ങള്‍ കോടതി നടപടികള്‍ കഴിയുമ്പോള്‍ ലേലം ചെയ്യണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പാകുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പോലീസ് മേധാവി ഇറക്കിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നൂറുകണക്കിന് വാഹനങ്ങളള
ാണ് വെയിലും മഴയുമേറ്റ് തുരുമ്പ് തിന്ന് നശിക്കുന്നത്. കോടതി നടപടികള്‍ നേരിടുന്നതൊഴികെയുള്ള വാഹനങ്ങള്‍ ലേലം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇത് പാലിക്കുന്നില്ല. ഇനി ലേല നടപടികള്‍ നടത്തിയാല്‍ തന്നെ വാഹനം ഉപയോഗിക്കാന്‍ പറ്റാത്ത നിലയില്‍ ആയതിന് ശേഷമായിരിക്കും. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കേസ് തീര്‍പ്പാകുമ്പോഴേക്കും ഉപയോഗ ശൂന്യമാകും. കേസില്‍പ്പെട്ട വാഹനത്തിന്റെ മതിപ്പുവില ബോണ്ടായി കോടതിയില്‍ കെട്ടിവെച്ചാല്‍ വാഹനങ്ങള്‍ വീണ്ടെടുക്കാം. സാ
ധാരണ രീതിയില്‍ ഇതിന് ആരും തയ്യാറാകാത്തതിനാല്‍ കേസ്സില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ കിടന്ന് നശിക്കുകയാണ്.നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി വാഹനങ്ങള്‍ ലേലം ചെയ്താല്‍ ലക്ഷ കണക്കിന് രൂപ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടുവാന്‍ കഴിയും. നടപടി ക്രമങ്ങളുടെ വേഗത കുറവുമൂലം നൂറുകണക്കിന് വാഹനങ്ങളാണ് ആര്‍ക്കും പ്രയോജനപ്പെടാതെ വെറുതെ നശിച്ചുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: