വാഷിങ്ടണ്‍: ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലെത്തുന്നതിനായി ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
മേഖലയിലെ സാമ്പത്തിക സഖ്യം കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനും ഊര്‍ജ്ജ ഉത്പാദനം കൂട്ടുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരുരാഷ്ട്രങ്ങള്‍ക്കും നിശ്ചയിക്കാവുന്നതാണ്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ദാജ് അസീസിന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായിട്ടാണ് മാര്‍ക്ക് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപ്രക്രിയയ്ക്ക് യുഎസ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: