കൊച്ചി: കലബുറഗി റാഗിങ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അല്‍ ഖുമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിനിയും കോട്ടയം കടുത്തുരുത്തി സ്വദേശിനിയുമായ ശില്പ ജോസ് നല്കിയ ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റീസ് പി. ഉബൈദിന്റെതാണ് ഉത്തരവ്. ഹര്‍ജി ഹൈക്കോടതി ജൂലായ് എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ കേസില്‍ കര്‍ണ്ണാടക ഡിവൈഎസ്പി അന്വേഷണം നടത്തുന്നതായി അറിഞ്ഞുവെന്നും പോലീസ് അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശില്പ ഹര്‍ജി നല്‍കിയത്. 2016 മേയില്‍ നഴ്സിങ് സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനി അശ്വതി ക്രൂരമായ റാഗിംങിനിരയായ സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും മേയ് ഒമ്പതിനു റാഗിങിനിരായായെന്ന് പറയപ്പെടുന്ന അശ്വതിയെ ബസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പറയുന്നുണ്ട്.
പിന്നീട് മേയ് 15 ന് എടപ്പാളില്‍ എത്തിയ അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. കോഴിക്കോട്ട് എത്തിയ ശേഷം പോലീസില്‍ നല്കിയ പരാതി കര്‍ണ്ണാടക പോലീസിനും കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: